2010, മാർച്ച് 27, ശനിയാഴ്‌ച

IDAM DONATES RO. 2000 TO DAR AL ATTA'A


Idam donates RO. 2000 to Dar Al Atta'a
the acclaimed charitable organization of Oman.
Idam Muscat, the socio-cultural organisation
which organised the Indo-Oman Folk Art Festival
on Februray 25th and 26th
at Maraha Land Qurum,
had pledged to donate part of the processds
of the event to the organisation.

2010, മാർച്ച് 23, ചൊവ്വാഴ്ച

SEMINAR ON 26th MARCH 2010

പുരോഗമന രാഷ്ടസങ്കല്‌പങ്ങളുടെ ആണിക്കല്ലുകളായി കരുതപ്പെടുന്ന ആധുനിക രാഷ്ട്രീയ മൂല്യങ്ങളാണ്‌ ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയവ. യൂറോപ്പിലെയും , അമേരിക്കയിലെയും, ഏഷ്യന്‍ രാജ്യങ്ങളിലെയും ഒട്ടുമിക്ക ഭരണവ്യവസ്ഥകളും നിലനില്‌ക്കുന്നത് ഈ മൂല്യങ്ങളിലാണ്‌. എന്നാല്‍ ഈ അടിസ്ഥാന ശിലകള്‍ ഇന്ന് പലതരത്തിലുള്ള വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നുണ്ട് എന്നത് യാഥാ‌‌ര്‍ത്ഥ്യമാണ്‌.
ജനാധിപത്യത്തിന്റെ പേരില്‍ നിലവില്‍ വരുന്ന ഭരണകൂടങ്ങള്‍ തന്നെ മര്‍ദ്ദനത്തിന്റെയും, നീതി നിഷേധത്തിന്റെയും ഭരണകൂട ഭീകരത‌‌യുടെയും ഉപകരണങ്ങളായി മാറുന്ന കാഴ്ചയാണ് സമീപകാല ചരിത്രത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തികമായും സാങ്കേതികമായും സൈനികമായും മേല്‍ക്കോയ്മയുള്ള രാജ്യങ്ങള്‍ താരതമ്യേന ദുര്‍ബ്ബലമായ രാജ്യങ്ങളുടെ മേല്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്ക് വരെ ജനാധിപത്യം എന്ന മൂല്യസങ്കല്‌പം ഉപാധിയാക്കപ്പെടുന്നു എന്നതാണ്‌ ഏറ്റവും ഖേദകരം. ഇന്ത്യന്‍ സാഹചര്യത്തിലേക്ക് വന്നാല്‍ , നമ്മുടെ ജനാധിപത്യത്തിന്റെ അറുപതാം വാര്‍ഷികം നാം ആഘോഷിക്കുക്യുണ്ടായി. എന്നാല്‍ 60 ന്റെ തിളക്കത്തിലും നമ്മുടെ ജനാധിപത്യത്തിന്‌ ഒട്ടേറെ പരിമിധികളും നേരിടാന്‍ അനവധി വെല്ലുവിളികളുമുണ്ട്‌. ചത്തീസ്‌ഗഡ്, ആസാം, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തപ്പെട്ട് ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമാകുന്നു. പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശപ്രവ‌ര്‍‌‌ത്തകര്‍ തുടങ്ങി ഒരു ന്യായാധിപന്‍ വരെ ഭീകരവാദനിയമത്തിന്റെ ഇരയാക്കപ്പെടുകയുണ്ടായി. അതുപലെ വര്‍‌ഗ്ഗീയവാദം, മത ഭീകരവാദം, പ്രാദേശികവാദം തുടങ്ങിയ ജനാധിപത്യത്തിന്റെയും മത നിരപേക്ഷതയുടെയും എതിര്‍ശചേരികള്‍ മുമ്പെന്നെത്തെല്ക്കളും ശക്തിപ്രാപിച്ചുവെരുമ്പോള്‍ അതിനെ ഫലപ്രദമായി നേരിടാന്‍ നമ്മുടെ ഭരണകൂടത്തിനോ നീതിന്യായ വ്യസ്ഥക്കോ കഴിയുന്നില്ല. ഇതിന്റെ ഏറ്റവും തെളിവാണ്‌ ഗുജറാത്തും, ഒറീസയും , മുമ്പയ് ഭീകരാക്രമണവും ഒടുവില്‍ ശിവസേനയുടെ മഹാരാഷ്ട്രാ വാദവുനമെല്ലാം സൂചിപ്പിക്കുന്നത്. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ ഒരുമിക്കപ്പെടുന്ന ഏത് കൂട്ടാഴ്മയും വര്‍ഗ്ഗീയത്യിലേക്കും ഭീകരതയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഒരു അവസ്ഥാവിശേഷം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. വര്‍ഗ്ഗീയതയുടെയും ഭീകരതയുടെയും ഏറ്റവും വലിയ ശത്രു ജനാധിപത്യമഅണ്‌. ജനാധിപത്യത്തില്‍ തലയെണ്ണി കാര്യങ്ങള്‍ തിട്ടപ്പെടുത്തുമ്പോള്‍ മറ്റേത് തലവെട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതിയാണ്‌.
മതനിരപേക്ഷത എന്നത് യഥാ‌‌‌‌‌‌ര്‍‌‌‌ത്ഥത്തില്‍ ജനാധിപത്യത്തില്‍ തന്നെ അന്തര്‍ലീനമായതോ അതിന്റെ അവിഭാജ്യ ഘടകമോ ആണ്‌. എന്നാല്‍ സെക്യുലെറിസത്തിന്റെ തത്വവും പ്രയോഗവും വരെ പുനര്‍‌‌വിചിന്തനത്തിന്‌ വിധേയമാക്കേണ്ടതുണ്ടോ? എന്ന ചോദ്യം വരെ ഉന്നയിക്കപ്പെടേണ്ടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്‌. ‍ സ്റ്റേറ്റിന്റെ സിവില്‍, ക്രിമിനല്‍, വിദ്യാഭ്യാസ, നിയമ പോളിസികളെ വരെ സ്വാധീനിക്കുന്ന തരത്തിലേക്ക് മത സാമൂഹിക ശക്തികള്‍ വോട്ടു ബാങ്കുകളായി ശക്തി പ്രാപിച്ചിരിക്കുന്നു. എന്നാല്‍ ആസാമിലെയും ഉത്തര്‍പ്രദേശിലെയും മറ്റും ഇന്ത്യയിലെ ദളിതുകളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്കാണ്‌ പോകുന്നതെന്ന് അവിടെ നിന്നെല്ലാം വന്നുകൊണ്ടിരിക്കുന്ന ദളിത് വിരുദ്ധ കലാപങ്ങളും അക്രമസംഭവങ്ങളും സൂചിപ്പിക്കുന്നു. തീര്‍ച്ചയായും രാഷ്ട്രീയമായും സാംസ്കാരികമായും ഒരു പൗരന്‍ എന്ന അടിസ്ഥാന ബോധ്യത്തിലേക്കും സാഹചര്യത്തിലേക്കും ഉയര്‍ന്നതിന്‌ ശേഷം മാത്രമേ തങ്ങളുടെ വോട്ട് അഥവാ പൗരത്വത്തിന്റവകാശം സ്ഥാപ്പിച്ചെടുക്കാനുള്ള ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ശക്തിപ്പെടാന്‍ ഒരു വിഭാഗത്തിന്‌ സാധിക്കൂ എന്നാല്‍ ഇന്ത്യയിലെ ദളിതരുടെ സ്ഥിതി അതല്ല അടിസ്ഥാനാവശ്യങ്ങള്‍ക്കും നില്‍നില്പിനും വേണ്ടിയുള്ള നെട്ടോട്ടത്തില്‍ സാമൂഹികമായി ചിതറിക്കിടക്കുകയാണ്‌ അവരുടെ അസ്തിത്വം പോലും.
നമ്മുടെ മാധ്യമങ്ങള്‍ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടുന്ന രീതി എത്രമാത്രം ആരോഗ്യകരമാണ്‌. അത് നമ്മുടേ മതനിരപേക്ഷ ജനാധിപത്യത്തിന്‌ ഗുണകരമായ രീതിയില്‍ തന്നെയാണോ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്നതും പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്. കേരളത്തിലെ ഡി. എച്ച്. ആര്‍. എം. ലൗവ് ജിഹാദ് തുടങ്ങിയ പല പ്രശ്നങ്ങളിലും മാധ്യമങ്ങളുടെ ഇടപെടല്‍ സംശയത്തിന്റെ നിഴലില്‍ തന്നെ കാണേണ്ട സാഹചര്യം ഇന്നും നില നില്‌ക്കുന്നു. എന്നാല്‍ നവ സാമൂഹിക മാധ്യമങ്ങളുടെ ആവിര്‍‌ഭാവം സൃഷ്ടിക്കുന്ന പുതിയ രാഷ്‌ട്രീയ പരിസരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഇന്ന് ലോകത്തില്‍ സജീവമാണ്‌. സൈബര്‍ സ്പെയ്സിലെ പുതിയ ആള്‍ക്കൂട്ടം ജനാധിപത്യത്തിന്റെ ചില മാനദണ്ഡങ്ങളെ ചോദ്യം ചെയ്യുകയും പുതിയ ചില മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അശരീരികളുടെ ഉന്മാദം മാത്രമല്ല സൈബര്‍ സ്പേസില്‍ നാം കാണുന്നത്. ഇതിന്റെ അദൃശ്യതക്കപ്പുറത്ത് നമ്മുടെ ജൈവപരമായ അസ്തിത്വത്തിന്റെ ഒട്ടനവധി സന്ദേഷങ്ങള്‍ അവ്യക്തമായും ചിലപ്പോള്‍ സ്പഷ്ട്മായും പുതിയ ആള്‍ക്കൂട്ട രാഷ്ട്രീയം പുറത്തുകൊണ്ടുവരുന്നുണ്ട്. ഭരണകൂടങ്ങളും സിവില്‍ സമൂഹത്തിലെ വ്യവസ്ഥാ വിരുദ്ധരും ഒരുപോലെ കാംഷിക്കുകയും ഭയക്കുകയും ചെയ്യുന്ന, ഒരേ സമയം ഒഴിഞ്ഞതും നിറഞ്ഞതും അതേപഓലെ വാസ്തവികവും അവാസ്തവികവുമായ ഒരു ലോകം നമ്മുടെ ഭാവനയുടെ വ്യാകരണത്തെ മാറ്റി മറിക്കുന്നുണ്ട്. സൈബര്‍ സ്പേസ് ഒരേ സമയം വ്യാജ നിര്‍മ്മിതികളുടെയും സത്യത്തിനായുള്ള വിധ്വംസകതയുടെയും ഭാഗമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഒറ്റവാക്കില്‍ ഉത്തരങ്ങളില്ലാത്ത ചോദ്യമാണ്‌ നവമാധ്യമങ്ങളും ജനാധിപത്യ പാരമ്പര്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നമ്മുടെ മുമ്പില്‍ ഉയര്‍ത്തുന്നത്‌. ജനാധിപത്യത്തിന്റെ പ്രഥമ ലക്ഷ്യമായി കരുതപ്പെടുന്നത് പൗരന്‌, രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവും ,സാംസ്കാരികവും നിയമപരവുമായ നീതി ഉറപ്പുവരുത്തുക എന്നതാണ്‌. ഈ തരുണത്തില്‍ സാമൂഹിക വിപ്ലവത്തെ അനുക്രമമായി ഉയര്‍ത്തിക്കൊണ്ടു വരിക എന്നതു തന്നെയാണ്‌ ജനാധിപത്യത്തിന്റെ വഴി. അതുകൊണ്ട് ജനാധിപത്യത്തെ കുറിച്ചുള്ള ചിന്തകളും പഠനങ്ങളും ചര്‍ച്ചകളും വിമര്‍‌ശ്ശനങ്ങളും ഉയര്‍ന്നു വരേണ്ടത് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ അത്യന്താപേക്ഷിതമാണ്‌.

ഈ ഒരു സാഹചര്യത്തല്‍ നിന്നുകൊണ്ട് ഇടം മസ്‌കറ്റ് മാര്‍ച്ച് 26 വെള്ളിഴായ്ച ഡാര്‍സെയ്റ്റ് അനന്തപുരി ഹാളില്‍ വെച്ച് സെമിനാര്‍ സ്ംഘടിപ്പിക്കുന്നു വിഷയം ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്നതു തന്നെ കഴിഞ്ഞ വര്‍ഷം ഇ.എം.എസ് എ,കെ,ജി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഇന്ത്യയിലെ ലോകസഭാ തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നെങ്കില്‍ ഇന്ന് മുകളില്‍ സൂചിപ്പിച്ചതും അല്ലാത്തതുമായ ബൃഹത്തായ കോണിലാണ്‌ .

2010, മാർച്ച് 16, ചൊവ്വാഴ്ച

ഇടം ഇന്ത്യ ഒമാൻ ഫോക്‌ലോർ ഫെസ്റ്റിവൽ

ജി.സി.സിയിലാദ്യമായി നടന്ന ഇടം മസ്കറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ ഒമാൻ ഫോക്‌ലോർ ഫെസ്റ്റിവൽ ഇരു രാജ്യത്തെ ജനങ്ങൾക്കും സംഗീതത്തിന്റെയും നൃത്തത്തിന്റെയും അതിലുപരി മറ്റ്‌ പലതിന്റെയും പുതിയ ഒരു സാംസ്കാരിക അനുഭവമായിരുന്നു.
ഫെസ്റ്റിവിലിന്റെ വിവിധ കാഴ്ചകളിലൂടെ


കഴിഞ്ഞ മാർച്ച്‌ 25, 26 തിയ്യതികളിൽ ഇടം മസ്കറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ ഒമാൻ നാടൻ കലോത്സവം എല്ലാ അർത്ഥത്തിലും നൂതനമായ ഒരനുഭവമായിരുന്നു. ജി.സി.സിയിലാദ്യമായാണ്‌ ഇത്തരത്തിലൊരു പരിപാടി അരങ്ങേറുന്നത്‌.


നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രണ്ട്‌ സംസ്കാരങ്ങളുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള സംഗീത നൃത്തരൂപങ്ങൾ ഇന്ത്യാ ഗയ്റ്റും ഒമാനിലെ നക്കൽ ഫോർട്ടും ആലേഖനം ചെയ്യപ്പെട്ട പ്രൗഡഗംഭീരമായ സ്റ്റേജിൽ അരങ്ങിലെത്തിയപ്പോൾ അത്‌ വർഷങ്ങളായി ഒരുമിച്ചു ജോലിചെയ്യുകയും ഇടപഴകുകയും ചെയ്ത ഇന്ത്യ ഒമാൻ പൗരന്മാർക്ക്‌ കൗതുകത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവലഹരിയായി.


വൈകിട്ട്‌ 5 മണി മുതൽ തന്നെ മർഹാലാന്റിലെ വേദിയിലേക്ക്‌ ജനങ്ങൾ വന്നുകൊണ്ടിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അതുപോലെ ഒമാനിലെ വിവിധ പ്രവിശ്യകളിൽ നിന്നുമുള്ളവരാണ്‌ സദസ്സിലെത്തിക്കൊണ്ടിരുന്നത്‌. വിദേശികളുടെയും മോശമല്ലാത്തൊരു പങ്കാളിത്തമുണ്ടായിരുന്നു. ഈ സമ്മിശ്ര പങ്കാളിത്തം സാധാരണ ഗൾഫിലുടനീളം സംഘടിപ്പിക്കപ്പെടാറുള്ള പരിപാടികളിൽ നിന്നും ഫെസ്റ്റിവിലിനുള്ള വലിയൊരു പ്രത്യേകതയായിരുന്നു.



ഇത്‌ മുൻകൂട്ടി കണ്ടു കൊണ്ടു തന്നെ ഒരുക്കിയിരുന്ന കരകൗശല ഭക്ഷണ സ്റ്റാളുകൾക്കു മുണ്ടായിരുന്നു ഈ വൈവിധ്യം. മലയാളിയുടെ കപ്പ മീൻ കറി, വടക്കെ ഇന്ത്യൻ ചാറ്റ്‌ മുതൽ ഒമാനീ പരമ്പരാഗത പലഹാരങ്ങളുടെ സ്റ്റാളുകൾ വരെ അർദ്ധരാത്രിയിൽ പോലും സജീവമായിരുന്നു.


25ന്‌ വൈകിട്ട്‌ കുറുംകുഴലോടുകൂടി ആരംഭിച്ച പരിപാടി പ്രശസ്ത ഇന്ത്യൻ നർത്തകിയും ആക്ടിവിസ്റ്റുമായ പത്മഭൂഷൺ മല്ലികാസാരാഭായി ആയിരുന്നു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്‌.

വേദിയുടെ മുന്നിലായി സ്ഥാപിച്ച വാഴത്തണ്ടു കൊണ്ടും കുരുത്തോല കൊണ്ടും അലങ്കരിച്ചുണ്ടാക്കിയ ദീപങ്ങൾ അതിഥികളായ മല്ലികാ സാരാഭായ്‌, അംബാസിഡർ അനിൽ വാദ്‌വ, സിനിമാ സംവിധായകൻ പ്രിയാ നന്ദനൻ, ഫ്രഞ്ച്‌ അംബാസിഡർ മല്ലികാ ബാരക്ക്‌, ഷെയ്ക്‌ കനക്‌ കിംജി, ഡോ ആസാദ്‌ മൂപ്പൻ, ഗൾഫാർ മുഹമ്മദലി തുടങ്ങിയവർ തിരി കൊളുത്തിയപ്പോൾ സദസ്സ്‌ നീണ്ട കരഘോഷത്തോടെ മാസങ്ങളായി കാതോർത്തിരുന്ന ഈ ഉത്സവ സാക്ഷാത്കാരം നെഞ്ചിലേറ്റുവാങ്ങി.


കലകള്‍ ഹൃദയങ്ങളെ അടുപ്പിക്കുന്നു എന്നു മല്ലികാ സാരാഭായി പറഞ്ഞപ്പോൾ ഇടം ജനറല്‍ സെക്രട്ടറി ഗഫൂര്‍ വിശദീകരിച്ചത് കലകളുടെ ഉത്സവം എന്നതിലുപരി എന്തു കൊണ്ട് നാടന്‍ കലകള്‍ എന്ന തിരഞ്ഞെടുപ്പിന്റെ ഉത്തരമായിരുന്നു. ആഗോളീകരണ പ്രക്രിയ എല്ലാ അര്‍ത്ഥത്തിലും ഗതിവേഗമാര്‍ജ്ജിച്ചു വരുമ്പോള്‍ സംസ്കാരങ്ങള്‍ പരസ്പരം സ്വാധീനിക്കുക എന്നത് സ്വാഭാവികമാണ്‌. എന്നാൽ ഓരോ സംസ്കാരത്തിനും അതിന്റേതായ സ്വത്വവും അടിസ്ഥാന താളവുമുണ്ട്. ഇതാണ്‌ കലകളിലും ശീലങ്ങളിലുമല്ലാം നില നില്‍ക്കുന്ന വൈവിധ്യങ്ങളുടെ ആധാരം. ഇത് കുടികൊള്ളുന്നത് നാടന്‍ കലകളിലാണ്‌.


ഇതിനെ ഇല്ലാതാക്കിക്കൊണ്ട് ഏകസ്വരമായ ആസ്വാദന ശീലവും ലോകക്രമവും ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം പലഭാഗങ്ങളില്‍ നിന്നുമുയര്‍ന്നു വരുന്നുണ്ട്. ഭക്ഷ്യ വൈവിധ്യങ്ങള്‍ മാറ്റപ്പെടുകയും ലോകത്തിലെല്ലാവര്‍ക്കും എവിടെയും ആസ്വദിക്കാന്‍ പറ്റുന്ന കെ എഫ് സി മക്‌ഡൊണാല്‍ഡ് തുടങ്ങിയ പൊതു ആസ്വാദന ശീലം രൂപീകരിക്കപ്പെടുകയും ചെയ്യുന്നതിനെ പറ്റി പറ്ഞ്ഞപ്പോള്‍ സദസ്സിലുണ്ടായിരുന്ന ഫ്രഞ്ച് അംബാസിഡര്‍ അടക്കമുള്ളവര്‍ കയ്യടിക്കുന്നുണ്ടായിരുന്നു എന്നതാണ്‌ കൗതുകം.

പൊതുപരിപാടിയുടെ നന്ദിപ്രകടനം കഴിഞ്ഞ് ലൈറ്റണഞ്ഞപ്പോള്‍ ഗ്രൗണ്ടിന്റെ മറ്റേ അറ്റത്തു നിന്നും മെല്ലെ ഉയര്‍ന്നു വരുന്ന പരമ്പരാഗത ഒമാനീ നാടോടീ താളത്തിലേക്കാണ്‌ സദസ്സുണര്‍ന്നത്.


കര്‍ബ എന്നു പേരുള്ള ബാഗ്പൈപ്പര്‍ പോലുള്ള ഒമാന്‍ ഫോക്ക് ഉപകരണം ലീഡ് ചെയ്യുന്നതും വളരെ നീളം കൂടിയതും കുറഞ്ഞതുമായ വ്യത്യസ്ഥ ഫോക്ക് ഡ്രമ്മുകളുടെ മേളക്കൊഴുപ്പുമുള്ള ഈ നാടോടി സംഗതത്തിലേക്കായിരുന്നു, ഈ പരമ്പരാഗത ഈണത്തിനൊത്ത് നൃത്തം ചവിട്ടിക്കൊണ്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട പതിമൂന്നോളം പേരടങ്ങുന്ന സംഘം സ്റ്റേജിലേക്കു നടന്നടുത്തപ്പോള്‍ അതിന്റെ താളത്തിനൊത്ത് സദസ്സില്‍ നിന്നും പലരും കൈകൊട്ടുകയും നൃത്തം ചെയ്യുകയുമുണ്ടായിരുന്നു.


ഒമാനിലെ സൂറിൽ നിന്നുള്ള ഈ സംഘത്തിന്റെ പരിപാടി അവസാനിക്കുമ്പോൾ വേദിയിൽ ലൈറ്റണയുകയും സ്പോട്ട് ലൈറ്റിന്റെ വലിയൊരു വൃത്തത്തിൽ ഗ്രൌണ്ടിൽ നൃത്തമാടുന്ന, കേരളത്തിലെ ഉത്സവപ്പറമ്പുകളിൽ മാത്രം മലയാളി കണ്ടു ശീലിച്ചിട്ടുള്ള തെയ്യം തെളിഞ്ഞു വന്നു.



കടും ചുവപ്പിന്റെ ഭീമാകാരമായ അലങ്കാര ഭൂഷണങ്ങളോടെ ചടുലമായ താളത്തിന്റെയും കറങ്ങി കറങ്ങിയുള്ള ചലനങ്ങളോടെയും വേദിയിലേക്ക് നീങ്ങുന്ന തെയ്യം മലയാളികൾക്ക് ഗൃഹാതുരമായ കാഴ്ചയായപ്പോൾ യൂറോപ്യൻ പൌരന്മാരടക്കമുള്ള വിദേശികൾക്ക് അങ്ങെ അറ്റം കൌതുകമുണർത്തുന്ന കാഴ്ചയായിരുന്നു. ഡിജിറ്റൽ കാമറകളും മൊബൈൽ കാമറകളും ഉയർത്തിപ്പിടിച്ച ഒരു വലിയ സംഘം വേദി വരെ തെയ്യത്തെ പിന്തുടരുന്നുണ്ടായിരുന്നു. പടയണി അരങ്ങേറുമ്പൊഴും ഏതാണ്ട് ഇതേ അവസ്ഥയായിരുന്നു. കേരളത്തിലെ വടകരയിൽ നിന്നും എറണാകുളത്തു നിന്നുമുള്ള കലാകാരന്മാരായിരുന്നു തെയ്യവും പടയണിയുമെല്ലാം അവതരിപ്പിച്ചത്‌.



ഹിമാചൽ പ്രദേശിൽ നിന്നുള്ള സൂത്രധാർ കലാസംഘത്തിലെ കലാകാരന്മാർ അവതരിപ്പിച്ച ഹിമാചൽ ഫോക്ക് നൃത്തങ്ങളായിരുന്നു പരിപാടിയുടെ മറ്റൊരു പ്രത്യേകത. കുൾവിനാട്ടി ,മഹാസുനാട്ടി, ലാഹൌലി നൃത്തം തുടങ്ങിയ പരമ്പരാഗത ഹിമാചൽ നൃത്തരൂപങ്ങൾ വർണ്ണവൈവിധ്യമാർന്ന വസ്ത്രാലങ്കാരങ്ങൾ കൊണ്ടും, വളരെ ശ്രുതി മധുരമായ സംഗീതത്തിലൂടെ ചെറിയ ചലനങ്ങളിൽ തുടങ്ങി വികസിച്ചു വരുന്ന രീതിയിലൂടെയുംഎല്ലാവർക്കും ഒരു പോലെ കൌതുകമായി.

മസ്കറ്റിലെ നൃത്താധ്യാപികയും പ്രമുഖ നർത്തകിയുമായ പ്രമീളാ രമേശും ചെന്നൈ കലാക്ഷെത്രയിലെ കലാകാരന്മാരും ചേർന്നവതരിപ്പിച്ച ഇന്ത്യയിലെ വിവിധ സംസ്ഥ്‍ാനങ്ങളിൽ നിന്നുള്ള കുറവഞ്ചി, ഡ്യുയറ്റ് ബംഗ്ഡ, നാഗനൃത്തം, മഞ്ചുനാട്ടി തുടങ്ങിയ ഫോക്ക് നൃത്തങ്ങൾ അതിന്റെ തന്മയത്വം കൊണ്ടും പ്രൊഫഷനിലിസം കൊണ്ടും ശ്രദ്ധേയമായി. അവരവതരിപ്പിച്ച പല നൃത്തരൂപങ്ങളും മലയാളികളടക്കമുള്ളവർക്ക് പുതിയ അനുഭവമായിരുന്നു.


എന്നാൽ മദ്രാസിൽ നിന്നുള്ള ദ്രാവിഡ സംഘം സദസ്സിലൂടെയും വേദിയിലൂടെയും മാറി മാറി നീങ്ങിക്കൊണ്ടവതരിപ്പിച്ച മലയാളം തമിഴ് നാടൻപാട്ടുകളുടെ മിശ്രണം കൊണ്ടും അവരുടെ പരമ്പരാഗത വാദ്യോപകരണമായ തപ്പിന്റെ താളപ്പെരുമ കൊണ്ടും ചടുലമായ നൃത്തചുവടുകൾ കൊണ്ടും സമ്പന്നമായിരുന്നു,

ഒമാനിലെ മസ്കറ്റിൽ നിന്നുള്ള ഒമാനി നാടൻ നൃത്തരൂപം വേദി കീഴടക്കിയപ്പോൾ അത് സൂറിൽ നിന്നുള്ള കലാരൂപത്തിൽ നിന്നും തീർത്തും വിഭിന്നമായിരുന്നു. പഞ്ചാബി ബംഗ്ടയായിരുന്നു ആദ്യദിവസത്തെ അവസാന പരിപാടി. നൃത്തം അവസാനം വേദിയിൽ നിന്നും സദസ്സിലേക്കിറങ്ങി ആസ്വാദകരും കലാകാരന്മ്‍ാരും ഒരുമിച്ചു നൃത്തം ചവിട്ടി പിരിഞ്ഞു പോവുകയായിരുന്നു


26 ന് കുറുംകുഴലോടുകൂടി വേദിയുണർന്നു. ഒമാനിലെ ബുത്‌ന പ്രവശ്യയിൽ നിന്നുള്ള കലാകാരന്മാരുടെ വിവിധ ഒമാനി ഫോക്ക് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറിയ ഈ നൃത്തരൂപം ഗ്രൂപ്പിലെ സ്ത്രീകളണിഞ്ഞ പരമ്പരാഗത വസ്ത്രവൈവിധ്യം കൊണ്ടും ശിരസ്സിലണിഞ്ഞ തിളങ്ങുന്ന കിരീടങ്ങൾകൊണ്ടും കാഴ്ചസമ്പുഷ്ടമായിരുന്നു.


വേദിയിൽ വെച്ച് പ്രശസ്ത കവി സാഹിർ ഗാഫ്രിയുടെ അൽഗരീബ് എന്ന കവിത അറബിയിലും മലയാളത്തിലും അവതരിപ്പിക്കപ്പെട്ടു. ഈ ഒരു ശ്രമം ഒമാനിലെ സാംസ്കാരിക ഭൂമികയെ മലയാളിക്ക് പരിചയപ്പെടുത്താനും രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ സംഭാഷണങ്ങൾക്ക് തുടക്കം കുറിക്കാനുമുള്ള ഒരെളിയ ശ്രമമാണ് .


ലോകപ്രശസ്ത ഒമാനീ കവി സെയ്ഫ് അൽ റഹ്ബിയുടെ അഭാവത്തിൽ യുവ കവി ഫാത്തിമ അൽശീദി പ്രഖ്യാപനം നിർവ്വഹിച്ചു. വേദിയിൽ വെച്ച് പ്രശസ്ത കവി സാഹിർ ഗാഫ്രിയുടെ അൽഗരീബ് എന്ന കവിത അറബിയിലും മലയാളത്തിലും അവതരിപ്പിക്കപ്പെട്ടു. ഈ ഒരു ശ്രമം ഒമാനിലെ സാംസ്കാരിക ഭൂമികയെ മലയാളിക്ക് പരിചയപ്പെടുത്താനും രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ സംഭാഷണങ്ങൾക്ക് തുടക്കം കുറിക്കാനുമുള്ള ഒരെളിയ ശ്രമമാണന്നും സദസ്സിൽ സംസാരിച്ചു.



തുടർന്നും രക്ത ചാമുണ്ടിതെയ്യം, പടയണി, ഇടം പ്രവർത്തകരവതരിപ്പിച്ച നാടൻപാട്ട് തുടങ്ങിയവ അരങ്ങേറി. ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാടൻപാട്ടുകൾ കോർത്തിണക്കിക്കൊണ്ട് ഹിമാചൽ കലാകാരൻമാരവതരിപ്പിച്ച സംഗീതത്തിന്റെ പ്രത്യേകത പാട്ടിലുടനീളം നിറഞ്ഞു നിന്ന മെലഡിയുടെ മനോഹാരിതയായിരുന്നു,


ഒമാനിൽ വിവിധ തൊഴിൽ മേഖലകളിൽ ജോലിചെയ്യുന്ന മലയാളികളവതരിപ്പിച്ച ദഫ് മുട്ട് മാപ്പിള കോൽക്കളി തുടങ്ങിയവ വിവിധ സമയങ്ങലിൽ അരങ്ങിലെത്തി.



എന്നാൽ പഞ്ചാബിൽ നിന്നുള്ള കെട്ടിടതൊഴിലാളികളുടെ ബഗ്ഡ സദസ്സിനെ ഇളക്കിമറിച്ചു .താളം മുറുകിയപ്പോൾ സദസ്സിൽ നിന്നും വേദിക്കു മുന്നിലെത്തിയ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരു കൂട്ടം പഞ്ചാബിസംഘം നൃത്തം ചവിട്ടിയപ്പോൾ ഒമാനികളടക്കമുള്ളവർ അതിനോട് ചേർന്ന് വംശദേശ സീമകൾ മറന്ന് അലിഞ്ഞു ചേർന്ന ഒരുകൂട്ടം മനുഷ്യരുടെ അടിസ്ഥാന താളമായി ആ ആൾക്കൂട്ടം പരിണമിച്ചു.



അവസാനത്തെ പരിപാടിയായ ചിങ്കാരിമേളത്തിന്റെ ചടുലത ഏറിയും കുറഞ്ഞും വേദിയിലരങ്ങേറിയപ്പോൾ ഇടക്കു കയറിവന്ന സൂറിലെ നൃത്തസംഘം വേദിയിലെത്തിയതോടേ ലൈറ്റണഞ്ഞു. പിന്നീട്‌ ഈ ഉത്സവത്തിന്റെ പരിസ്സമാപ്തി സ്വാഭാവികമായി പ്രത്യേകാന്തരീക്ഷത്തിൽ രൂപം കൊണ്ടപോലെയായിരുന്നു.


ഗ്രൗണ്ടിലെ ദീപങ്ങളും ശബ്ദ്സംവിധാനങ്ങളുമെല്ലാം നിലച്ചു. മുകളിൽ ഉദിച്ചു നിൽക്കുന്ന നിലാവത്ത്‌ ശിങ്കാരിമേളവും ഒമാനീ വാദ്യമേളവും പതിയെ താളം കണ്ടെത്തി അതിന്റെ സമന്വയത്തിന്റെ താളത്തിൽ മറ്റ്‌ കലാകാരന്മാരും സദസ്യരും പതിയെ നൃത്തച്ചുവടു വെച്ചു വേദി വിട്ട്‌ പുറത്തേക്ക്‌ യാത്രയാവുകയായിരുന്നു.


പിന്നീട്‌ ഓരോ ഗ്രൂപ്പുകളുടെയും ബസ്സ്‌ പാർക്ക് ചെയ്ത സ്ഥലത്തും ഒട്ടേറെ സമയം എല്ലാവരും നൃത്തം ചെയ്തു. അങ്ങനെ നൃത്തം ചവിട്ടിയും പാട്ടു പാടിയും മതിവരാത്ത ഒരു പറ്റം മനുഷ്യർ പരസ്പരം യാത്രപറയാതെ രണ്ട്‌ ദിവസം നീണ്ടു നിന്ന താളങ്ങളുടെയും നാടൻപാട്ടിന്റെയും ലഹരി മനസ്സിലേറ്റി പിരിഞ്ഞുപോകുമ്പോൾ ഏതു നിമിഷവും സംഭവിക്കാൻ സാധ്യതയുള്ളതും എല്ലാമനുഷ്യർക്കും പരസ്പരം താളങ്ങളിലേക്കു ഉണരാനുമുള്ള ഫോക്കിന്റെ അനന്ത സാധ്യതകൾ താത്കാലികമായി പോലും അവസാനിക്കുന്നില്ല എന്നതും ഈ താളങ്ങൾ മനസ്സിലും ശരീരത്തിലും എപ്പോഴും നമ്മുടെയുള്ളിൽ പുനർജ്ജനിച്ചുകൊണ്ടേയിരിക്കും........


കൂടുതല്‍ ഫോട്ടൊകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക